ചെന്നൈ: കാവേരി നദീജല തർക്കം നിലനിൽക്കുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ കർണാടക സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. വിജയ് തെറ്റായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻമുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.
നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടമാണ് ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്ന നിലപാടെന്നും സ്റ്റാലിൻ വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി ഓഗസ്റ്റ് മൂന്നിനാണ് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ ഉടൻ സർവകക്ഷി യോഗം വിളിക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഈ തലകൂടിക്കഴ്ച തമിഴ്നാടിന്റെ ജലാവകാശത്തിന് വലിയ തിരിച്ചടിയാകുമെന്ന് ഇപിഎസ് ചൂണ്ടിക്കാട്ടി. തമിഴ്നാടിന് അർഹമായ വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാകാത്തതിനും, കാവേരിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാൻ ശ്രമിക്കുന്നതിനും ഇടയിലാണ് വിജയിയുടെ സന്ദർശനം.